Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IIM

റീ  ഇമാജിനിംഗ് കേരളം ശില്പശാല: ഐഐഎമ്മിലെ മന്ത്രിക്കുട്ടികൾ

കോഴിക്കോട്: അഞ്ചു മണിക്കൂറിലേറെ നീണ്ട വിവിധ സെഷനുകളില്‍ മന്ത്രിമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പോലെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു. മുങ്ങാനോ കണ്ണടയ്ക്കാനോ പറ്റില്ല. ഫോണ്‍ റിംഗ് ചെയ്താല്‍ പിഴയും. നിയമസഭയിലെ പുലികളെല്ലാം ശാന്തരായിരുന്നു.

വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ മന്ത്രിമാരോടു ചോദ്യങ്ങള്‍ ഉന്നയിച്ചു. മന്ത്രിമാര്‍ തിരിച്ചും ചോദ്യങ്ങളും സംശയങ്ങളുമുന്നയിച്ചു. കേരളത്തിന്‍റെ ഭാവി വികസനത്തിനു പുതിയ ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ‘റീ ഇമാജിനിംഗ് കേരളം’ എന്ന പേരില്‍ ആരംഭിച്ച മന്ത്രിസഭയുടെ നേതൃത്വ ശില്പശാല സക്രിയമായിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റു പല മന്ത്രിമാരും വ്യാഴാഴ്ച രാത്രിയില്‍ ഐഐഎമ്മിലെത്തി, മറ്റുള്ളവര്‍ ഇന്നലെ രാവിലെയും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

അതിനുശേഷം ഒമ്പതരയോടെയാണു മന്ത്രി കെ. മുരളീധരന്‍ എത്തിയത്. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആദ്യദിനത്തിലെ സെഷനുകളില്‍ പങ്കെടുത്തു.

ഐഐഎമ്മില്‍ത്തന്നെയാണ് മന്ത്രിമാരുടെ താമസം. ശില്പശാലയ്ക്കു മുമ്പ് രാവിലെയും ശേഷം വൈകുന്നേരവും മന്ത്രിമാര്‍ക്കു പുറത്തു പോകാന്‍ അനുവാദമുണ്ട്. പക്ഷേ, രാവിലെ കൃത്യസമയം പാലിക്കണമെന്നാണു കര്‍ശന നിര്‍ദേശം. സമയത്തില്‍ വിട്ടുവീഴ്ചയില്ലാത്തതിനാല്‍ ശില്പശാലയ്ക്കു മുമ്പും ശേഷവുമായി മന്ത്രിമാര്‍ പങ്കെടുക്കുന്ന നിരവധി പൊതുപരിപാടികള്‍ കോഴിക്കോട്ട് സംഘടിപ്പിച്ചിട്ടുണ്ട്.

ചര്‍ച്ച ചെയ്ത് സാധ്യതകളും വെല്ലുവിളികളും

സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ നേതൃത്വം, ഐഐഎം അധ്യാപകര്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന സംഗമത്തില്‍ കേരളത്തിന്‍റെ ഭാവിയെ സ്വാധീനിക്കുന്ന വിവിധ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.

ആശയങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവച്ച് അവയെ പ്രായോഗികവും ഫലപ്രദവുമായ വികസന ഇടപെടലുകളാക്കി മാറ്റുകയാണ് സംഗമത്തിന്‍റെ പ്രധാന ലക്ഷ്യം. ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജി അവതരിപ്പിച്ച ‘നിര്‍മിതബുദ്ധിയുടെ കാലത്തെ പരിവര്‍ത്തനാത്മക നേതൃത്വം: ലക്ഷ്യബോധത്തോടെയും ഫലപ്രാപ്തിയോടെയും ജനങ്ങളെ പങ്കാളികളാക്കുക’ എന്ന വിഷയത്തിലുള്ള സെഷനോടെയാണ് ആദ്യദിനത്തിലെ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഐഐഎം കോഴിക്കോട് ഡീന്‍ പ്രഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ സെഷന്‍ ഏകോപിപ്പിച്ചു.

‘കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയര്‍ത്തുക’ എന്ന വിഷയത്തില്‍ നടന്ന പ്രത്യേക സെഷനില്‍ ചെന്നൈ അരവിന്ദ് കണ്ണാശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരവിന്ദ് ശ്രീനിവാസന്‍ നേതൃത്വം നല്‍കി. ‘കാലാവസ്ഥാ വ്യതിയാന അനുകൂലനത്തിന്‍റെയും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിന്‍റെയും പാഠങ്ങള്‍’ എന്ന വിഷയത്തില്‍ ജപ്പാനിലെ കിയോ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. രാജീബ് ഷാ, ഐഐഎം പ്രഫ. അനുപം ദാസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

‘നയങ്ങളില്‍നിന്ന് പെരുമാറ്റത്തിലേക്ക്: ഫലപ്രദമായ ഭരണനിര്‍വഹണത്തിന്‍റെ ശാസ്ത്രം’ എന്ന വിഷയത്തിലുള്ള സെഷനില്‍ ലണ്ടന്‍ കിംഗ്‌സ് കോളജിലെ ഡോ. സഞ്ജയന്‍ ബാനര്‍ജി, ഐഐഎം പ്രഫ. സിദ്ധാര്‍ഥ് പാധി എന്നിവര്‍ സെഷന്‍ നയിച്ചു.

‘കേരളത്തിന്‍റെ വയോജന സമ്പദ് വ്യവസ്ഥ ദൗത്യം’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയ്ക്ക് ഐഐഎം പ്രഫ. ദീപ സേഥി, പ്രഫ. പ്രിയ നായര്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്നും പ്രധാന ചര്‍ച്ചകള്‍

ഇന്നു നടക്കുന്ന രണ്ടാംദിനത്തില്‍ കേരളത്തിന്‍റെ സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തല്‍, തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലെ കേരളത്തിന്‍റെ സ്ഥാനം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യും. സമാപനച്ചടങ്ങില്‍ മന്ത്രിമാര്‍ക്ക് ഐഐഎം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

Latest News

Corehub Up